-ആബിദ് വഴിക്കടവ്
പഴമ്പാട്ടിന്റെ ശീലുളള,.. ഓടമുള ഇടതിങ്ങിയ ആറ്റിറമ്പ് വാർധക്യ ശയ്യയിലായ അടവിയുടെ ക്രന്ദനം കണ്ട് മിഴിനീർ പൊഴിക്കുകയാണ്
ഖിന്നയായ കാർമുഖിലുകൾ വല്ലപ്പോഴുമല്ലാതെ പരസ്പരം ആലിംഗനം ചെയ്യാൻ മടിക്കുന്നു
ചെങ്കുത്തായ താഴ്വരകളിൽ പ്രകാശനിർത്സരിയായ പകലിലും നിറം മാറലുകളുടെ അസ്തമയത്തിലും പുഴക്ക് നേരെ കരാളഹസ്തങ്ങൾ നീളുന്നുണ്ടാവണം
മുടിനാരു രൂപേണ പരിണമിച്ച പുഴയുടെ വീർപ്പുമുട്ടലിനിടക്ക് മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ശ്വാസം നിലക്കാറായ മത്സ്യങ്ങളുടെ നിസ്സഹായ ഭാവങ്ങൾ
അതിനു മുമ്പേ കൂട്ടിനുണ്ടായിരുന്ന വയലേലകളും മണ്ണിരകളും വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു
അങ്ങനെ തണൽമരങ്ങളുടെ കൂട്ടിയാട്ടം പോലും കേൾക്കാത്ത ആറ്റിറമ്പും മൗനാനിയായി

മാഷാ അല്ലാഹ്!
മറുപടിഇല്ലാതാക്കൂസൂപർ!!
മാഷാ അല്ലാഹ്!
മറുപടിഇല്ലാതാക്കൂസൂപർ!!
Super
മറുപടിഇല്ലാതാക്കൂഅളുടെ പേര് വ്യക്തമാക്കാമോ?
ഇല്ലാതാക്കൂപ്ലീസ്...