ജനപ്രിയ പോസ്റ്റുകള്‍‌

2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എന്റെ പ്രണയം കട്ടനോട്..

✍ ദാരിമി രാമനാട്ടുകര

കിസ്മത്തിൻ്റെ മധുരമുള്ള 
കണ്ണീരിൻ്റെ നനവുള്ള 
സ്നേഹത്തിൻ്റെ രുചിയുള്ള 
വിപ്ളവത്തിൻ മണമുള്ള 
ഉള്ളിലെ ചൂടിനെ തണുപ്പിക്കും 

ചൂടുള്ള ചായ...


2018 ഓഗസ്റ്റ് 26, ഞായറാഴ്‌ച

വിടരാത്ത സ്വപ്നങൾ

- ദാരിമി രാമനാട്ടുകര

ഇരുണ്ടകന്ന ഇന്നിന്റെ പകലിൽ 
ഞാൻ തിരഞ്ഞ വരികളാണ് നീ... 
ഇനി ഓർമ്മകളിലുള്ള അക്ഷരങ്ങൾ
പെറുക്കി കൂട്ടണം, 
നിന്നെ കുറിച്ചുള്ള
എന്റെ വിടരാത്ത സ്വപ്നങ്ങൾ പോലെ
മനോഹരമായി അടുക്കി വെക്കണം,,
നാളത്തെ പകലിൽ
രണ്ടും ഒത്തു നോക്കണം ,
ഓർമ്മകൾക്കാണ് സൗന്ദര്യം,
സ്വപ്നങ്ങൾക്കാണ് സുഗന്ധം
എന്ന് തിരിച്ചറിയണം ..
വരാനിരിക്കുന്ന ഓരോ രാപ്പകലിലും
ജീവിതം തനിയാവർത്തനം എന്നറിയണം..
ഓരോ രാ(തിയും ഞാനറിയാതെ
ഈ ഇരുട്ടിൽ മയങ്ങിവീഴണം


എത്ര വേഗം മറന്നു

- ദാരിമി രാമനാട്ടുകര

ലാഭ നഷ്ടങ്ങളുടെ കുരുക്കു 
തീര്‍ക്കുന്ന 
കണക്കുകള്‍ക്കിടയില്‍ 
നീ ജീവിതം മറന്നു, 
സ്നേഹം മറന്നു, 
പ്രണയം മറന്നു. 
എന്നെയും നിന്നെത്തന്നെയും, 
എത്ര വേഗം ......??!!! 

കുളിരൂറുന്ന ഓര്‍മ്മകളും 
നനുത്ത സ്പര്‍ശന സുഖവും 
വര്‍ണ പുഷ്പങ്ങളും 
ചിത്രശലഭങ്ങളും 
ഹരിതാഭമായ പ്രകൃതി ഭംഗിയും 
മലകളും പുഴകളും 
എല്ലാം എല്ലാം 
ഇന്നു നിനക്കന്യം 

എന്നോടു നിനക്കും 
നിന്നോടെനിക്കുമുണ്ടെന്നു 
ഞാന്‍ അഹങ്കരിച്ചിരുന്ന 
എല്ലാ സൗഹൃദങ്ങളും 
വറ്റി വരളാന്‍ 
ഇത്രമേല്‍ വേഗത്തില്‍ 
വന്നു ഭവിച്ചത്‌ 
ഏതു പ്രകൃതി ദുരന്തമായിരുന്നു...? 

എനിക്കറിയില്ലല്ലൊ.


കരിപുരണ്ട മോഹങ്ങൾ

- ദാരിമി രാമനാട്ടുകര

നാളെ ഭൂമിയുടെ ഉത്ഘാടനമാണ്
നിങ്ങളെല്ലാം വരണം ..
പറ്റുമെങ്കില്‍ ജെ സി ബി വേണം .
നികത്താന്‍ ഉള്ള വയലുകള്‍ കണ്ടെത്തി വരണം .
ടിപ്പറുകള്‍ മരണ മണി മുഴക്കി
ധിക്കാരം നിറഞ്ഞ മുഖവുമായി വരണം ..
പുഴയുണ്ടെങ്കില്‍ പറഞ്ഞേക്കണം
കടവും തോട്ടയും എന്റെ വക ..
മലയുണ്ടെങ്കില്‍ പറയണം
കാടിളക്കി വെടി വെക്കണം ...
പാറയുണ്ടെങ്കില്‍ പറയണം
പകുതി നിങ്ങള്ക്ക് പാട്ടത്തിനു തരാം .....
നിങ്ങളുടെ മക്കളോ ...
ചോദിച്ചേക്കാം ...
മക്കളെ കൊല്ലാന്‍ അല്ലെ വഴിയില്‍
ഒളിഞ്ഞ കത്തികള്‍ ..
എന്റെ മണം മറ്റുള്ളവരുടെ വിയര്‍പ്പു തന്നെ ..
പഴയ മുറം കൊണ്ട് പകല്‍ വെളിച്ചം മറച്ചു
എനിക്കൊരു ഇരുട്ട് ഉണ്ടാക്കണം
ആ ഇരുട്ടില്‍ നിന്നും
ആരുടെയോ മുനയുള്ള ആയുധം
എന്റെ ചോരയെ തിരഞ്ഞു വരും
അവരെല്ലാം വലിയ യോജിപ്പിലാണ് .
തോല്‍പ്പിക്കാന്‍ മാത്രം

ശക്തിയുണ്ടോ ...അപ്പോള്‍ ഞാന്‍ ഒരു നിസ്സാരനല്ല ..


എന്തൊക്കെയോ മറന്ന പോലെ

- ദാരിമി രാമനാട്ടുകര

കാത്തിരുന്നാല്‍ വരുമെന്നുറപ്പ് 
മരണംമാത്രമെന്ന് മനസ്സില്‍ കുറിച്ചിട്ടും 
വറുതിയില്‍ ഒഴുകി ഒടുങ്ങിയ പുഴയുടെ കഥയറിയാതെ 
കടല്‍ കാത്തിരിപ്പുണ്ട് ,പുഴയ്ക്കായ് ..
വഴിതെറ്റിയ പൂക്കാലത്തിന്റെ പോക്കറിയാതെ 
കാട് കാത്തിരിപ്പുണ്ട് വസന്തത്തിനായ് ….
അക്ഷരങ്ങള്‍ മറന്ന കവിഹൃദയത്തില്‍ ചേക്കേറാന്‍ 
ഒരു കവിത കാത്തിരിക്കുന്നു വരികളായ്…
സ്വപ്നം ഫലിക്കുമ്പോള്‍ തുള്ളിച്ചാടാനായ് 
വെമ്പല്‍ കൊള്ളുന്നുണ്ട് ഒരു കാമുകഹൃദയം …
വെള്ളിമേഘങ്ങള്‍ക്കു താഴെ കടഞ്ഞെടുത്ത സ്വപ്‌നങ്ങള്‍ പെറുക്കിക്കൂട്ടി 

കാത്തിരിപ്പുണ്ട് മഴയ്ക്കായ് ഒരു വേഴാമ്പലും ….!!!


ദറ്റുകാരന്റെ അന്ത്യം

- ദാരിമി രാമനാട്ടുകര

സ്ഥാനത്തും
അസ്ഥാനത്തുമുപയോഗിച്ച്
വാക്കുകളുടെ
വിലകളഞ്ഞവനായിരുന്നു
കവി!

ഓര്‍ഡറനുസരിച്ച്
കവിത ചുട്ടെടുത്ത്
ചന്തയില്‍ വിറ്റവന്‍....

അക്ഷരങ്ങളെല്ലാം
ഒരിക്കലയാളെ
തേടിച്ചെന്നു;
കവിത രചിച്ച കൈകളാണ്

വട്ടിപ്പലിശയ്ക്ക്
പണം കൊടുക്കുന്ന
പണിയായിരുന്നു
അപ്പോളയാള്‍ക്ക്...

വിസര്‍ജ്യത്തെ
നേരിടുന്ന അവജ്ഞയോടെ
അക്ഷരങ്ങളെ നോക്കി
അയാളലറി...
"പോകൂ , ചാപിള്ളകളേ
വല്ല തെരുവുതെണ്ടികളുടെയു-
മരികിലേക്ക്....പോകൂ...''

അക്ഷരങ്ങള്‍ കൂട്ടത്തോടെ
അയാളെ വളഞ്ഞു
ചില്ലക്ഷരങ്ങള്‍
കണ്ണുകളിലേക്ക്
തുളഞ്ഞുകയറി

സ്വരങ്ങളും വ്യഞ്ജനങ്ങളും
വര്‍ഗവഞ്ചകനെ
സംഘം ചേര്‍ന്ന് നായാടി...

പിറ്റേന്ന്,
വാക്കുകളെ വ്യഭിചരിച്ച
ഒറ്റുകാരന്റെ ജഡം
ഉറുമ്പരിക്കപ്പെട്ട നിലയില്‍

തെരുവോരത്തു കിടന്നു


നമ്മെളെന്താണിങ്ങനെ

- ദാരിമി രാമനാട്ടുകര
ചിതെലെടുത്തചായക്കടയിൽ
 ഓ൪മ്മകൾ ആത്മാവിനു പുകകൊടുത്തു ചായയും കുടിച്ചിരിക്കുന്നു!

സ്മാരകശിലപോലെ തുറിച്ചുനോക്കുന്നു മൂകനായിപ്പോയ പഴയ റേഡിയോ!

ഒഴിഞ്ഞകസേരയിലരികിലിരുന്ന് പത്രമുറക്കെവായിച്ച് കാലം കയറിയവർ!

ചില്ലുകൂട്ടിലിരുന്നു ചെറുകടികൾ പുഞ്ചിരിച്ചപ്പോൾ ഒഴിഞ്ഞകീശതപ്പി പരിതപിച്ചവ൪ വള൪ന്നു!

കീശ നിറഞ്ഞപ്പോൾ കൊളസ്ട്രോളും പഞ്ചസാരയും പിരിയാത്ത ചങ്ങാതിമാ൪!

മേൽവിലാസം തിരയുന്നവ൪ ചായക്കട കാണുന്നില്ല.......

തപാല്‍പ്പെട്ടിക്കുള്ളിലെയിരുട്ടിൽ ഏകനായിക്കിടന്നു നിലവിളിക്കുന്നൊരു കത്ത്!

പുത്രനാൽ തിരസ്കരിക്കപ്പെട്ട പിതാവ് വിറയാ൪ന്ന കൈയാൽ പുത്രനെഴുതിയ കത്ത്!

വിളക്കുകാലുകളിൽ പതിയുന്ന ചിത്രങ്ങളിൽ ഏറെയും അ൪ദ്ധശതകം തികയ്ക്കാത്തവ൪!

ജോലിതേടിമടുത്ത യുവത്വം അഹോരാത്രം മുഖപ്പുസ്തകത്തിലും വാട്സാപ്പിലും!

ചിന്തകളിൽനിന്നിറങ്ങാനാകാതെ 
സദാ ചലിക്കുന്നൂ ചില൪! 

വയ്യ .. എനിക്ക് മടുത്ത് തുടങ്ങിയിരിക്കുന്നു...

സത്യം
നിഴൽ വിരിക്കുന്ന
പാതയിലേക്ക്
എനിക്കോടിപ്പോകണം

തലമുറകൾ
പിന്നിട്ട പാതയിൽ
മുള്ളുണ്ട്
മൂർഖൻ പാമ്പുണ്ട്
മുലമുറിച്ചു
പ്രതിക്ഷേധിച്ച പെണ്ണിന്റെ
പ്രതികാരമുണ്ട് !

എന്നാലും ...

നമ്മെളെന്താണിങ്ങനെ .