- ദാരിമി രാമനാട്ടുകര
ചിതെലെടുത്തചായക്കടയിൽഓ൪മ്മകൾ ആത്മാവിനു പുകകൊടുത്തു ചായയും കുടിച്ചിരിക്കുന്നു!
സ്മാരകശിലപോലെ തുറിച്ചുനോക്കുന്നു മൂകനായിപ്പോയ പഴയ റേഡിയോ!
ഒഴിഞ്ഞകസേരയിലരികിലിരുന്ന് പത്രമുറക്കെവായിച്ച് കാലം കയറിയവർ!
ചില്ലുകൂട്ടിലിരുന്നു ചെറുകടികൾ പുഞ്ചിരിച്ചപ്പോൾ ഒഴിഞ്ഞകീശതപ്പി പരിതപിച്ചവ൪ വള൪ന്നു!
കീശ നിറഞ്ഞപ്പോൾ കൊളസ്ട്രോളും പഞ്ചസാരയും പിരിയാത്ത ചങ്ങാതിമാ൪!
മേൽവിലാസം തിരയുന്നവ൪ ചായക്കട കാണുന്നില്ല.......
തപാല്‍പ്പെട്ടിക്കുള്ളിലെയിരുട്ടിൽ ഏകനായിക്കിടന്നു നിലവിളിക്കുന്നൊരു കത്ത്!
പുത്രനാൽ തിരസ്കരിക്കപ്പെട്ട പിതാവ് വിറയാ൪ന്ന കൈയാൽ പുത്രനെഴുതിയ കത്ത്!
വിളക്കുകാലുകളിൽ പതിയുന്ന ചിത്രങ്ങളിൽ ഏറെയും അ൪ദ്ധശതകം തികയ്ക്കാത്തവ൪!
ജോലിതേടിമടുത്ത യുവത്വം അഹോരാത്രം മുഖപ്പുസ്തകത്തിലും വാട്സാപ്പിലും!
ചിന്തകളിൽനിന്നിറങ്ങാനാകാതെ
സദാ ചലിക്കുന്നൂ ചില൪!
വയ്യ .. എനിക്ക് മടുത്ത് തുടങ്ങിയിരിക്കുന്നു...
സത്യം
നിഴൽ വിരിക്കുന്ന
പാതയിലേക്ക്
എനിക്കോടിപ്പോകണം
തലമുറകൾ
പിന്നിട്ട പാതയിൽ
മുള്ളുണ്ട്
മൂർഖൻ പാമ്പുണ്ട്
മുലമുറിച്ചു
പ്രതിക്ഷേധിച്ച പെണ്ണിന്റെ
പ്രതികാരമുണ്ട് !
എന്നാലും ...
നമ്മെളെന്താണിങ്ങനെ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ